തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാൻ ഒാർഡിനൻസിന ് പകരം നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പാസാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധി ച്ച് സർക്കാറിന് നിയമോപദേശം ലഭിച്ചു.
ഗവർണർ ഒാർഡിനൻസ് അംഗീകരിക്കുകയോ മ ടക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ജനുവരി 31ന് ആരംഭിക്കുന്ന നിയമസഭസേമ്മളനത്തി ൽ ബിൽ പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. ഒപ്പിടാത്ത സാഹചര്യം ഉണ്ടാകുെമന്ന് സർക്കാർ കരുതുന്നില്ല. ഗവർണർ ഒാർഡിനൻസ് മടക്കിയില്ലെങ്കിലും ബിൽ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്നാണ് വിലയിരുത്തൽ. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന ഗവർണർ, ഒാർഡിനൻസിൽ ഒപ്പുവെക്കാൻ സാധ്യതയില്ലെന്ന് സൂചന നൽകുംവിധമാണ് കഴിഞ്ഞദിവസം പ്രതികരിച്ചത്. വ്യാഴാഴ്ച അദ്ദേഹം ഡൽഹിക്ക് പോവുകയും ചെയ്തു.
തദ്ദേശതെരഞ്ഞെടുപ്പിന് തയാറെടുപ്പ് നടക്കവെ ഗവർണർ ഒാർഡിനൻസിൽ ഒപ്പുെവക്കാതെ വന്നതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. ഒപ്പുവെക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഒാർഡിനൻസുമായി ബന്ധപ്പെട്ട് രണ്ടുതവണ സർക്കാർ ഗവർണർക്ക് വിശദീകരണം നൽകുകയും മന്ത്രി എ.സി. മൊയ്തീൻ നേരിട്ട് കാണുകയും ചെയ്തു. അതിന് ശേഷവും ഗവർണർ വഴങ്ങിയില്ല. നിയമസഭ ചേർന്ന് ബിൽ പാസാക്കിയാൽ പോരേയെന്ന് മന്ത്രി എ.സി. മൊയ്തീനോട് ആരായുകയും ചെയ്തു. ബിൽ പാസാക്കുന്നതാകും ഇൗ സാഹചര്യത്തിൽ അഭികാമ്യമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം. വാർഡ്വിഭജന ഒാർഡിനൻസുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെയാണ് ഗവർണർ വ്യാഴാഴ്ച സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. ഗവർണർക്ക് മറുപടിയുമായി ഇടതുമുന്നണിയും മുഖ്യമന്ത്രി നേരിട്ടുതന്നെയും രംഗത്തുവന്നു. ഗവർണറെ വലിയതോതിൽ പ്രകോപിപ്പിക്കാൻ സർക്കാറിൽനിന്ന് ആരും തുനിഞ്ഞിട്ടില്ല. ഗവർണറും സർക്കാറും തമ്മിൽ പ്രശ്നങ്ങളില്ലെന്നാണ് മന്ത്രി എ.കെ. ബാലൻ വിശദീകരിച്ചത്. വാർഡ് വിഭജനം നടന്നാൽ സെൻസസിനെ ബാധിക്കുമെന്നും കെട്ടിട നമ്പർ അടക്കം മാറുമെന്നുമാണ് പ്രതിപക്ഷനേതാവിെൻറ നിലപാട്. 1948ലെ സെൻസസ്നിയമത്തിെൻറ ലംഘനമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ഗവർണറോട് സർക്കാർ വിശദീകരിച്ചിരുന്നു. സെൻസസ് തീരും വരെ കെട്ടിടങ്ങൾക്ക് നമ്പർ നൽകില്ല എന്ന് രണ്ടാം മറുപടിയിലും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.