നരേന്ദ്ര മോദിയുടെ ആരാധികയെന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയ വണ്ടൂരിലെ ബി.ജെ.പി സ്ഥാനാർഥി ടി.പി സുൽഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്.
മുത്തലാഖ് ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്ലിംസ്ത്രീകൾ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുൽഫത്ത് അവകാശപ്പെട്ടിരുന്നു.
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആറാംവാർഡിൽ 961 വോട്ടുകൾ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ് വിജയിച്ചത്. ഇടത് സ്ഥാനാർഥി അൻസ് രാജന് 650 വോട്ടുകൾ ലഭിച്ചു.
2014ൽ മോദി അധികാരത്തിലേറിയത് മുതൽ അദ്ദേഹത്തിെൻറ ആരാധികയാണെന്ന് അവകാശപ്പെട്ട സുൽഫത്ത്പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ പഠിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സുൽഫത്തിെൻറ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളുടെ അമ്മ കൂടിയാണ് സുൽഫത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.