കോട്ടയം ചുങ്കം സെന്‍റ് തോമസ് എൽ.പി സ്കൂളിൽ വോട്ട് െചയ്ത് മടങ്ങുന്നവർ                                     –ദിലീപ് പുരക്കൽ

വോട്ടുയന്ത്രങ്ങള്‍ ഇനി സ്‌ട്രോങ് റൂമുകളില്‍; ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 ന്

തിരുവനന്തപുരം: വോട്ടുയന്ത്രങ്ങൾക്ക് ഇനി ഒരുമാസക്കാലം സ്‌ട്രോങ് റൂമുകളില്‍ വിശ്രമം. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്. വടകര പാർലമെൻറ് മണ്ഡലത്തിലെ  141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍.പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് നടന്നത്. 

പ്രാഥമിക പോളിങ് ശതമാനക്കണക്കുകളിൽ 2019നേക്കാൾ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2019ൽ 77.84 ശതമാനമായിരുന്നെങ്കിൽ ഇത്തവണ ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശതമാനമാണ് വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിക പോളിങ് തന്നെ 77 ശതമാനമായിരുന്നു. മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് നിലയായിരുന്നു ഇത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ഇക്കുറി അന്തിമ കണക്കുകൾ എത്തുന്നതോടെ വോട്ടിങ് നില 75 ശതമാനത്തിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലയിരുത്തൽ. 

വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സംസ്ഥാനത്തെ 140 കലക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം 20 കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമുകളിലേക്കാണ് മാറ്റിയത്. സ്‌ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ അതിസുരക്ഷ സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കലക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സ്‌ട്രോങ് റൂമുകളിലെത്തിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് ഡബിള്‍ ലോക്ക് ചെയ്താണ് വോട്ടുയന്ത്രങ്ങള്‍ സൂക്ഷിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമുള്ള ഒരു പ്ലറ്റൂണ്‍ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷ ഒരുക്കും. രണ്ട് തലങ്ങളിലുള്ള സുരക്ഷ സംവിധാനമാണ് സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത്. ആദ്യ സുരക്ഷാവലയം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സും പുറമെയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തി.

ഇതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സി.സി ടി.വി നിരീക്ഷിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ട്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്‌ട്രോങ് റൂം തുറക്കുക.

വോട്ടുയന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങള്‍:

•തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജ്-തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍

•തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്.എസ്-കൊല്ലം മണ്ഡലം

•ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം- പത്തനംതിട്ട മണ്ഡലം

•മാവേലിക്കര ബിഷപ് മൂര്‍ കോളജ്-മാവേലിക്കര മണ്ഡലം

•ആലപ്പുഴ സെന്റ് ജോസഫ് കോളജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ്-ആലപ്പുഴ മണ്ഡലം

•ഗവ. കോളജ് നാട്ടകം-കോട്ടയം മണ്ഡലം

•പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍-ഇടുക്കി മണ്ഡലം

•കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്.എസ്.എസ്-എറണാകുളം മണ്ഡലം

•ആലുവ യുസി കോളജ്-ചാലക്കുടി മണ്ഡലം

•തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്-തൃശൂര്‍ മണ്ഡലം

•പാലക്കാട് ഗവ. വിക്ടോറിയ കോളജ്-ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍

•തെക്കുമുറി എസ്.എസ്.എം പോളിടെക്‌നിക്-പൊന്നാനി മണ്ഡലം

•ഗവ.കോളജ് മുണ്ടുപറമ്പ്-മലപ്പുറം മണ്ഡലം

•വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം കോപ്ലക്‌സ്-കോഴിക്കോട്, വടകര മണ്ഡലങ്ങള്‍

•മുട്ടില്‍ ഡബ്ല്യു എം.ഒ കോളജ്-വയനാട് മണ്ഡലം

•കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍-വയനാട് മണ്ഡലം

•ചുങ്കത്തറ മാര്‍ത്തോമ കോളജ് -വയനാട് മണ്ഡലം,

•ചുങ്കത്തറ മാര്‍ത്തോമ എച്ച്.എസ്.എസ്-വയനാട് മണ്ഡലം

•ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കണ്ണൂര്‍ മണ്ഡലം

•പെരിയ കേരള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി-കാസര്‍കോട് മണ്ഡലം 

Tags:    
News Summary - Voting machines are now in strong rooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.