കൂത്താട്ടുകുളം: അമിതമായി ലഹരി ഉപയോഗിച്ച് തൊടുപുഴ മുതല്‍ കൂത്താട്ടുകുളം വരെ കാറില്‍ സഞ്ചരിച്ച് അക്രമവും മോഷണവും നടത്തിയ യുവാക്കൾ പിടിയിൽ. രാമപുരം ഏഴഞ്ചേരി കുന്നേൽ വിഷ്ണു (26), തൃശൂർ വടക്കാഞ്ചേരി വരടിയാട്ടിൽ അനുരാഗ് (20), പിറവം ഓണക്കൂർ ചിറ്റേതറ ശിവൻ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. കിഴകൊമ്പ് വളപ്പിൽ കനാൽ പരിസരത്ത് സ്കൂട്ടർ യാത്രക്കാരെൻറ മാല പൊട്ടിച്ച് കടന്നുകളയുന്നതിനിടെയാണ് ഇവർ നാട്ടുകാരുടെ പിടിയിലായത്. മോഷണശ്രമത്തിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. കിഴകൊമ്പ് മെലഡിയിൽ എം.ടി. വിനീത് (30), ചാലക്കൽ വേണു എന്നിവർക്കാണ് പരിക്കേറ്റത്.
സംഘം വഴിനീളെ ചെറുതും വലുതുമായി നിരവധി മോഷണങ്ങൾ നടത്തിയതായി െപാലീസ് പറഞ്ഞു. വിഷ്ണു 17കേസിൽ പ്രതിയാണ്. ഏഴുമാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രതികൾ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിന് സമീപത്തെ പ്രത്യേക കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്.
തിങ്കളാഴ്ച ഉച്ചയോടെ കൂത്താട്ടുകുളം പൊലീസ് അടങ്ങുന്ന സംഘം പ്രതികൾ അക്രമം നടത്തിയ സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. പ്രതികൾ പൊട്ടിച്ചെടുത്ത മാലയുടെ ലോക്കറ്റ് കനാലിന് സമീപത്തെ റോഡിൽനിന്ന് പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.