മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ടു സ്ഥാനാർഥികൾ രംഗത്ത്. പി.പി. ബഷീർ (സി.പി.എം) കെ.എൻ.എ. ഖാദർ (ഐ.യു.എം.എൽ), ജനചന്ദ്രൻ (ബി.ജെ.പി), നസീർ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), കെ. ഹംസ (സ്വത), എം.വി. ഇബ്രാഹിം (സ്വത) അബ്ദുൽ മജീദ് (സ്വത) എന്നിവരാണ് സ്ഥാനാർഥികൾ. 14 പേർ മത്സരത്തിനായി നാമനിർദേശ പത്രിക നൽകിയിരുന്നു.
സി.പി.എം ഡെമ്മി കെ.ടി. അലവികുട്ടി, മുസ്ലിം ലീഗ് െഡമ്മി അബ്ദുൽ ഹഖ്, ബി.ജെ.പിയുടെ സുബ്രഹ്മണ്യൻ, സ്വതന്ത്രനായ സേലം സ്വദേശി കെ. പത്മരാജൻ, ശിവസേന സ്ഥാനാർഥി ശിവദാസൻ, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരുടെ പത്രികകളാണ് തള്ളിയത്.
നാമനിർദേശ പത്രികകൾ 27 വരെ പിൻവലിക്കാം. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.