രാജേഷ്

ജോസഫ്

വാഹന തട്ടിപ്പ്: പ്രതി 18 വർഷത്തിനു ശേഷം അറസ്റ്റിൽ

ആലപ്പുഴ: വാഹന തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞ കേസ്സിലെ പ്രതി 18 വർഷത്തിന് ശേഷം പിടിയിലായി. മൂവാറ്റുപുഴ മുനിസിപ്പൽ ഒന്നാം വാർഡിൽ എളമണ്ണ വീട്ടിൽ രാജേഷ് ജോസഫ് (മുന്ന-54) ആണ് പിടിയിലായത്. ചേർത്തല തെക്ക് പഞ്ചായത്ത് 14- വാർഡിൽ കോയിപ്പറമ്പിൽ വീട്ടിൽ എഡിസന്‍റെ ഭാര്യയുടെ പേരിലുള്ള വാഹനം എറണാകുളം കലൂർ ആസാദ് റോഡിൽ ഇയാൾ നടത്തിയിരുന്ന മുന്ന ട്രാവൽസിൽ ഓട്ടത്തിനെന്ന് പറഞ്ഞ് മറ്റൊരാൾക്ക് പണയംവെച്ച ശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.

ചേർത്തല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷാജിയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിലാണ് ഇയാളെ പിടികൂടുന്നത്. അർത്തുങ്കൽ, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും വിസ തട്ടിപ്പ്, വാഹന തട്ടിപ്പ് തുടങ്ങിയ കേസ്സുകളിൽ പ്രതിയായശേഷം ഇയാൾ ബംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ. ഒ. സന്തോഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ എന്നിവർ ചേർന്നാണ് ഇയാളെ ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Vehicle scam-Accused arrested after 18 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.