ഗുരുവായൂർ: ഗുരുവായൂർ നഗരസഭാധ്യക്ഷയായി സി.പി.ഐയിലെ വി.എസ്. രേവതി തെരഞ്ഞെടുക്കപ്പെട്ടു. 41 ൽ 22 വോട്ടു നേടിയാണു വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിലെ സുഷ ബാബു 19 വോട്ടു നേടി. ബി.ജെ.പിയുടെ ഏക അംഗം വോട്ടെടുപ്പിനെത്തിയില്ല. യു.ഡി.എഫിന് 20 അംഗങ്ങളുണ്ടെങ്കിലും 19 വോട്ട് മാത്രമെ സുഷക്ക് ലഭിച്ചുള്ളു.
മുൻ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി രേവതിയുടെ പേര് നിർദേശിച്ചു. എൽ.ഡി.എഫ് കക്ഷി നേതാവായ ടി.ടി. ശിവദാസൻ പിന്താങ്ങി. 22 ാം വാർഡ് മാണിക്കത്തുപടിയെയാണ് റിട്ട. അധ്യാപികയായ രേവതി പ്രതിനിധീകരിക്കുന്നത്. സി.എൻ. ജയദേവൻ എം.പിയുടെ ഭാര്യയുടെ സഹോദര പത്നിയാണ്.
ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്തിയിരുന്നില്ല. വിപ്പ് ലംഘിച്ച ടി.കെ വിനോദിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.