തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് അഞ്ചിന് തൃശൂരിൽ എത്തും. വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും.
പാർലമെൻറ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദർശനം. ശക്തൻ തമ്പുരാൻ സ്മാരകം സന്ദർശിക്കും. തൃശൂർ പാർലമെൻറ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. വടക്കുനാഥ ക്ഷേത്രത്തിൽ ദർശനവും നടത്തും.
സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കായി ബി.ജെ.പി ജില്ല നേതൃയോഗം നടന്നു. ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീർ, നേതാക്കളായ ബി. ഗോപാലകൃഷ്ണൻ, രവികുമാർ ഉപ്പത്ത്, ജസ്റ്റിൻ ജേക്കബ്, കെ.ആർ. ഹരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.