കോഴിക്കോട്: മാവോവാദിബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് പിടികൂടിയ സി.പി.എം പ്രവ ര്‍ത്തകരായ അലന് ഷുഹൈബിനും താഹ ഫസലിനുമൊപ്പമുണ്ടായിരുന്നത് പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പൊലീസ്. കേരള, തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം തിരയുന്ന ഉസ്മാെൻറ പേരിൽ മൂന്ന് യു.എ.പി.എ കേസുകൾ ഉൾെപ്പടെ 10 കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കണ്ണൂര്‍, മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളില്‍ മാവോവാദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഉസ്മാനെതിരെയുള്ള കേസുകൾ.
താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ടയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗ് ഉസ്മാേൻറതാണെന്നും ഇതിൽനിന്ന് മാവോവാദിബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകൾ ലഭിച്ചു എന്നുമാണ് പൊലീസ് ഭാഷ്യം. മുമ്പ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ഉസ്മാനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് പൊലീസ്
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.