തിരൂർ: പൊലീസ് വളൻറിയർമാർക്കും മത്സ്യമാർക്കറ്റിൽ വ്യാപാരം നടത്തുന്ന നിലമ്പൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതലിെൻറ ഭാഗമായി തിരൂരിൽ നടത്തുന്ന ആൻറിജൻ പരിശോധനയിൽ രണ്ടുപേർക്ക് പോസിറ്റിവ്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് തിരൂർ നഗരസഭ ഡ്രൈവർക്കും സാമൂഹിക പ്രവർത്തകനും പോസിറ്റിവ് സ്ഥിരീകരിച്ചത്.
മത്സ്യമാർക്കറ്റ്, ഗൾഫ് മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, തിരൂരിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വ്യാപാരികൾ, തൊഴിലാളികൾ, നഗരസഭ കൗൺസിലർമാർ, കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. 100 പേർക്കാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ഇതിൽ 98 പേരുടെ കോവിഡ് ഫലം നെഗറ്റിവാണ്. വ്യാഴാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ 100 പേരുടെ ഫലവും നെഗറ്റിവായിരുന്നു.
അതേസമയം, തിരൂർ നഗരസഭ ചെയർമാെൻറ ഫലം നെഗറ്റിവാണ്. നഗരസഭ ഡ്രൈവർക്ക് ആൻറിജൻ പരിശോധനയിൽ പോസിറ്റിവായതിനെ തുടർന്നാണ് നഗരസഭ ചെയർമാനെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയത്. ആൻറിജൻ പരിശോധന ഫലം നെഗറ്റിവാണെങ്കിലും ചെയർമാൻ സ്വയം ക്വാറൻറീനിൽ പോയി. നഗരസഭ സെക്രട്ടറിയും ക്വാറൻറീനിൽ പോയി. നഗരസഭ കൗൺസിലർമാരും ജീവനക്കാരിൽ ശുചിത്വ പരിപാലനം, കോവിഡ് പ്രവർത്തനം നടത്തുന്നവർ മാത്രമാണ് ജോലിക്കെത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.