ഒരേ നമ്പറിൽ രണ്ടു പേർക്ക് ആധാർ 

ആറ്റിങ്ങൽ: ഒരേ നമ്പറിൽ രണ്ടുപേർക്ക് ആധാർ. ആലംകോട് പെരുങ്കുളം സ്വദേശിയായ വിദ്യാർഥി സ്കൂൾ പ്രവേശനത്തിന് ശ്രമിച്ചപ്പോഴാണത്രെ ഇതേ നമ്പറിൽ മറ്റൊരു കുട്ടിക്ക് ആധാർ ഉണ്ടെന്ന് അറിഞ്ഞത്.

വെള്ളനാട് സ്വദേശിനിയായ കുട്ടിയാണ് ഇതിനു മുമ്പ് ഇതേ നമ്പറിൽ ആധാർ നേടിയത്. വെള്ളനാട് സ്വദേശിനി ഇതിനകം റേഷൻ കാർഡിലും ബാങ്ക് അക്കൗണ്ടിലും സ്കൂളിലും ആധാർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.

അതോടെയാണ് ആലംകോട് സ്വദേശിനിക്ക്‌ സ്വന്തം ആധാർ എങ്ങും ഉപയോഗിക്കാൻ കഴിയാതെ വന്നത്. സ്കൂളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കണമെങ്കിൽ ആധാർ നമ്പർ ഉൾപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.