???????????????????? ?????????? ???????????? ?????????? ????????? ??????? ????????????? ??????? ?????? ??? ?????????????????????? ??????? ?????? ?.????. ?????????????? ?????????? ????????????? ?????????????? ???????????????????? (?????????)

ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; ദുരൂഹതയൊഴിയാതെ ഉത്തരക്കടലാസ് കടത്തൽ

തിരുവനന്തപുരം: യൂനിവേഴ്‍സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമി ച്ച കേസിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തി‍െൻറ വീട്ടില്‍നിന്ന് സര്‍വകലാശാല ഉത്തരക്ക ടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. നാല് കെട്ട് ഉത്തരക്കടലാസു കളാണ് ആറ്റുകാലിലെ വീട്ടില്‍നിന്ന് പൊലീസ് പിടികൂടിയത്. ഇവയുടെ കൂട്ടത്തിൽ കോളജി ലെ മറ്റൊരു വിദ്യാര്‍ഥിയും എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗവുമായ പ്രണവിന് പരീക്ഷ സമ യത്ത് നല്‍കിയ ഉത്തരക്കടലാസ് ബുക്ക്‌ലെറ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോളജ് അധികൃതര ്‍ പൊലീസിനെ അറിയിച്ചതോടെ ദുരൂഹത വർധിക്കുകയാണ്.

മറ്റ് ഉത്തരക്കടലാസുകള്‍ എങ്ങനെ ശിവരഞ്ജിത്തിെൻറ കൈയിലെത്തി എന്നതുസംബന്ധിച്ച് വ്യക്തതയില്ല. കോളജില്‍ നാക് അക്രഡിറ്റേഷന്‍ സംഘത്തിെൻറ പരിശോധനക്ക് മുമ്പ് ഉപേക്ഷിച്ച ഉത്തരക്കടലാസ് കെട്ടുകളാണ് തെൻറ വീട്ടില്‍നിന്ന് കണ്ടെടുത്തതെന്നായിരുന്നു ശിവരഞ്ജിത്തിെൻറ മൊഴി. കോളജിലെ ഒരു ജീവനക്കാരന് ‘പണി’ കൊടുക്കാനാണ് ഇത് ചെയ്തതെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ അതൊക്കെ പൊളിയുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

പി.എസ്.സിയുടെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ കത്തിക്കുത്ത് കേസിലെ പ്രധാനപ്രതികള്‍ക്കൊപ്പം പ്രണവും ഇടംനേടിയിട്ടുണ്ട്. ഒന്നാംപ്രതി ശിവരഞ്ജിത്തിന് ഒന്നും രണ്ടാംപ്രതി നസീമിന് 28ഉം റാങ്ക് ലഭിച്ചപ്പോൾ പ്രണവിന് രണ്ടാം റാങ്കാണുള്ളത്. ഇതും ദുരൂഹത വർധിപ്പിക്കുന്നു. അതിനിടെ യൂനിവേഴ്സിറ്റി കോളജിലെ യൂനിയൻ റൂമില്‍നിന്ന് കണ്ടെത്തിയ ഉത്തരക്കടലാസുകളെക്കുറിച്ച് സർവകലാശാല മൗനംപാലിക്കുകയാണ്. കോപ്പിയടിക്കാനായാണ് ഉത്തരക്കടലാസുകൾ തിരിമറി നടത്തിയതെന്ന് പൊലീസ് അനുമാനിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീല്‍ പതിപ്പിച്ച വ്യാജകത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ഉത്തരക്കടലാസുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തിൽ ശിവരഞ്ജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ശിവരഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനായി കേൻറാണ്‍മെൻറ് പൊലീസ് ഉടൻ കോടതിയില്‍ അപേക്ഷ നല്‍കും.

ഉത്തരക്കടലാസിൽ പ്രണയലേഖനവും ഇംഗ്ലീഷ് സിനിമാപ്പാട്ടും
തിരുവനന്തപുരം: ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് കണ്ടെത്തിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും ഇംഗ്ലീഷ് സിനിമാപ്പാട്ടും! ഹാളിൽ എഴുതിയ ഉത്തരക്കടലാസ് എസ്.എഫ്.ഐ നേതാക്കൾ കൂട്ടത്തോടെ കടത്തിയെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പരീക്ഷക്ക് ഇന്‍വിജിലേറ്റര്‍ വരുമ്പോള്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതുന്നെന്ന് വരുത്താനാണ് പാട്ടും പ്രണയലേഖനവും എഴുതിയതെന്ന് പൊലീസ് അനുമാനിക്കുന്നു. പരീക്ഷ സമയത്ത് എഴുതുന്ന ഉത്തരക്കടലാസ് വീട്ടിൽ കൊണ്ടുപോയശേഷം ശരിയുത്തരം എഴുതിയ കടലാസുകൾ കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറിൽ കയറ്റുന്ന രീതിയാകും പിന്തുടർന്നുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കോളജിലെ ചില ജീവനക്കാരുടെയും അധ്യാപകരുടെയും ഒത്തുകളിയോടെ നടക്കുന്ന ക്രമക്കേടാണിതെന്ന വിലയിരുത്തലിലാണ് പൊലീസ്.

ക്രൈംബ്രാഞ്ച് അന്വേഷണമില്ല?
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽനിന്ന് കേരള സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയ സംഭവത്തിൽ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണ കാര്യത്തിൽ അവ്യക്തത തുടരുന്നു. കേരള സർവകലാശാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് ദിവസങ്ങൾക്ക് മുമ്പ് ഡി.ജി.പി ലോക്നാഥ് ബെഹ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവ് പുറപ്പെടുവിച്ചില്ല.

ഉത്തരപേപ്പർ തിരിമറിയില്‍ സർവകലാശാല പരാതി നൽകിയില്ലെന്നാണ് ഇപ്പോൾ പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സംഭവത്തെക്കുറിച്ച് ഇപ്പോൾ ലോക്കൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നും സിറ്റി പൊലീസ് കമീഷണറില്‍നിന്ന് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് അന്വേഷണം കൈമാറാൻ തടസ്സമെന്നും പൊലീസ് പറയുന്നു. കോളജിൽനിന്ന് ഉത്തരക്കടലാസ് ശിവരഞ്ജിത്തിെൻറ വീട്ടിൽ എത്തിയ സംഭവത്തിൽ മാത്രമാണ് കേൻറാൺമെൻറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - trivandrum university college issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.