തൃശൂർ: മനസ്സിെൻറ കീഴടരുകളിലേക്ക് സ്വപ്നസമാനമായി ഒരു പൂരംകൂടി ചേക്കേറി. ആയിരങ്ങളെ സാക്ഷി നിർത്തിയാണ് പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. വ്യാഴാഴ്ച്ച വിരുന്നുകാർ ഒഴിഞ്ഞ സ്വാസ്ഥ്യ മനസ്സുമായി തട്ടകങ്ങളിലെ കുടുംബിനികൾ പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
അതോടെ ‘പെൺ പൂര’ത്തിന് ജനലക്ഷങ്ങളാണ് സാക്ഷികളായത്. പെരുവനം കുട്ടൻ മാരാരും കിഴക്കൂട്ട് അനിയൻ മാരാരും കാലങ്ങൾ കൊട്ടിക്കയറുേമ്പാൾ നിരവധി കുടുംബിനികൾ എണ്ണമെറിഞ്ഞ് ‘വിരൽ താള’മിടുന്നുണ്ടായിരുന്നു. ന്യൂജെൻ പെൺകുട്ടികൾ വരെ തിക്കിത്തിരക്കിയെത്തി മേളത്തിൽ അലിഞ്ഞു ചേർന്നത് കൗതുകക്കാഴ്ചയായി.
പുലർച്ചെ വെടിക്കെട്ടിനുശേഷം രാവിലെ എേട്ടാടെ നായ്ക്കനാൽ ജങ്ഷനിൽ നിന്ന് തിരുവമ്പാടിയുടെ പകൽപ്പൂരം എഴുന്നള്ളിപ്പ് തുടങ്ങി. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടേമ്പറ്റി. അതേസമയം, എട്ടരയോടെയാണ് പാറമേക്കാവിെൻറ എഴുന്നള്ളിപ്പ് മണികണ്ഠനാൽച്ചോട്ടിൽ നിന്ന് തുടങ്ങിയത്. പത്മനാഭൻ നീരിലായതിനാൽ പാറമേക്കാവ് രാജേന്ദ്രനാണ് തിടേമ്പറ്റിയത്. പതിവിന് വിപരീതമായി തിരുവമ്പാടിയുടെ മേളം കൊട്ടിക്കലാശിച്ചശേഷമാണ് പാറമേക്കാവിെൻറ മേളത്തിന് സമാപ്തിയായത്. തുടർന്ന് ജനങ്ങൾ കാത്തിരുന്ന ഉപചാരം ചൊല്ലൽ ചടങ്ങിലേക്ക്.
ആദ്യം പാറമേക്കാവ് ശ്രീമൂലസ്ഥാനത്തെത്തി. തുടർന്ന് നിലപാട് തറയിൽ നിലയുറപ്പിച്ചു. തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങിയെത്തിയതോടെ ഒരു പൂരത്തെക്കൂടി സ്മരണിക താളുകളിലേറ്റി ഉപചാരം ചൊല്ലൽ ചടങ്ങ് നടന്നു. കത്തിക്കാളിയ മേടച്ചൂടിനെ തൃണവത്ഗണിച്ച് കാത്തുനിന്ന ജനക്കൂട്ടം ആവേശത്തിെൻറ ആർപ്പുവിളികളാണ് ഉയർത്തിയത്. തുടർന്ന് കണ്ണഞ്ചിപ്പിച്ച പകൽ വെടിക്കെട്ടും അരങ്ങേറി. അടുത്ത വര്‍ഷത്തെ പൂരം മേയ് 13ന് (മേടം 29) തിങ്കളാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.