തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കരോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതോടെ തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സർക്കാർ ഒരാഴ്ചത്തേക്ക് ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചു.
ഞായറാഴ്്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്ലിഫ്ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങൾ തിങ്കളാഴ്ച രാവിലെ ആറുമുതൽ പ്രാബല്യത്തിൽവരും. പ്രധാന റോഡുകളും കെ.എസ്.ആർ.ടി.സി ഡിപ്പോകളും അടയ്ക്കും. നഗരത്തിലേക്ക് കടക്കാനും ഇറങ്ങാനും ഒരുവഴി മാത്രമേ ഉണ്ടാകൂ. സെക്രേട്ടറിയറ്റ് അടക്കം എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും അടയ്ക്കും.
പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. എല്ലാ ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കും. അവശ്യസാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊതുജനം വീട്ടിൽ തന്നെ കഴിയണമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു. മെഡിക്കൽ സ്റ്റോറിൽ പോകാനടക്കം സത്യവാങ്മൂലമുണ്ടെങ്കിലേ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.