വനത്തിനുള്ളിൽ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

അതിരപ്പിള്ളി: ദുരൂഹമായ സാഹചര്യത്തിൽ ആദിവാസി യുവതിയെ വനത്തിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. വാച്ചുമരം കാടർ കോളനിയിൽ താമസിക്കുന്ന പഞ്ചമി (27)യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഭർത്താവ് പൊന്നപ്പനെ അതിരപ്പിള്ളി എസ്.എച്ച്.ഒ ഇ.കെ ഷിജുവിൻെറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി മരണം നടന്നതായാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചത്. മരിച്ച പഞ്ചമിയും ഭര്‍ത്താവ് പൊന്നപ്പനും വനവിഭവങ്ങള്‍ ശേഖരിച്ച് വാഴച്ചാൽ വനത്തിനുള്ളിലെ കരടിപ്പാറ എന്ന സ്ഥലത്ത് കഴിഞ്ഞു വരികയായിരുന്നു. ഇവർ വനവിഭവങ്ങൾ ശേഖരിക്കുന്ന ഷെഡ്ഡിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഭർത്താവ് പൊന്നനുമായി വഴക്കുണ്ടായതായി സംശയിക്കുന്നു. പൊന്നൻ ശാസ്താംപൂവം കോളനിക്കാരനാണ്. അസ്വാഭാവിക മരണത്തിന് അതിരപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഴ് വയസ്സുള്ള ദീപക് മകനാണ്.

Tags:    
News Summary - Tribal woman found dead in forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.