തിരൂർ (മലപ്പുറം): ആര്.എസ്.എസ് പ്രവര്ത്തകന് തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ജംഇയത ്തുല് ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയുടെ ഒരു നേതാവ് കൂടി പിടിയിൽ. ജംഇയത്തുല്‍ ഇഹ് സാനിയയിൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ നേതൃത്വം വഹിച്ചിരുന്ന തൃശൂര്‍ ചെറുതുര ുത്തി പുത്തന്‍പീടികയില്‍ പള്ളം സുലൈമാനെയാണ് (51) തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിെൻറ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സുനില്‍ വധക്കേസില്‍ കുറ്റസമ്മതം നടത്തിയ സുലൈമാന്‍ ബി.ജെ.പി നേതാവ് മോഹനചന്ദ്രെൻറ കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായിട്ടില്ലെന്ന് തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രതിയുടെ താമസസ്ഥലമായ ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ മറ്റൊരു വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് ശനിയാഴ്ച രാവിലെ പിടികൂടിയത്. തൃശൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സുനിലിനെ കൊലപ്പെടുത്തിയതോടൊപ്പം അദ്ദേഹത്തിെൻറ വീട്ടുകാരെ ആക്രമിച്ചതിലും തനിക്ക് പങ്കുണ്ടായിരുന്നെന്ന് സുലൈമാന്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണസംഘം അറിയിച്ചു. പല മോഷണക്കേസിലും പങ്കുള്ള സുലൈമാന്‍ 2014ല്‍ ആന്ധ്രപ്രദേശില്‍ പുരാവസ്തുക്കള്‍ മോഷ്ടിച്ച കുറ്റത്തിന് ജയിലില്‍ കിടന്നിട്ടുണ്ട്. കാരന്തൂര്‍ മണ്ടാളിൽ ഉസ്മാന് മുസ്ലിയാരുടെ ശിഷ്യനായ സൈതലവി അന്‍വരിയുടെ അടുത്ത സുഹൃത്താണ് സുലൈമാന്‍. അന്‍വരിയോടൊപ്പം 1993-94 കാലത്ത് ചെറുതുരുത്തിയിലെ വിവിധ ഭാഗങ്ങളിലുണ്ടായ കളവുകേസുകളിലും സുലൈമാന്‍ പങ്കെടുത്തിരുന്നെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഇതോടെ സുനില്‍ വധക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. ജംഇയത്തുല്‍ ഇഹ്സാനിയയുടെ സ്ഥാപകരിലൊരാളായ കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാന്, തൃശൂര്‍ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി, തൃശൂര്‍ ചാവക്കാട് പാലയൂര്‍ കറുപ്പംവീട്ടില്‍ മൊഹിയുദ്ദീന്‍ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയിരുന്നു. ജംഇയത്തുല്‍ ഇഹ്സാനിയ സ്ഥാപകനേതാവായ സെയ്തലവി അന്‍വരിയടക്കം നാല് പേരെയാണ് ഇനി പിടികൂടാനുള്ളതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പിടിയിലായ പ്രതികളില്‍ നിന്ന് ഇതുവരെ ചേകന്നൂര്‍ മൗലവി തിരോധാനത്തെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.