തൃശൂർ: തളിക്കുളത്തെ ബാറിലുണ്ടായ കത്തിക്കുത്തിൽ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു കൊല്ലപ്പെട്ട സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമൽ എന്നിവരാണ് പിടിയലായത്.
ബാറുടമ കൃഷ്ണരാജിന്‍റെ സഹായിയാണ് കൊല്ലപ്പെട്ട ബൈജു. ബാർ ജീവനക്കാർ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘമാണ് ബൈജുവിനെ കുത്തിക്കൊന്നത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിച്ചതിന്‍റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രിയിൽ കാറിലെത്തിയ സംഘമാണ് തളിക്കുളത്തെ ബാറിൽ കൊലപാതകം നടത്തിയത്. കത്തിക്കുത്തിൽ ബാറുടമ കൃഷ്ണരാജിനും ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും പരിക്കേറ്റു. ബൈജുവിന്‍റെ മൃതദേഹം വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.