ആർ.ബി.ഐ പാക്കേജ് അപര്യാപ്തമെന്ന് ഐസക്

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധമൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ ആർ.ബി.ഐ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ ് അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക്. അസാധാരണമായ സാഹചര്യമാണ് രാജ്യത്ത് നില നിൽക്കുന്നത്. ഇത്തരമൊ രു സാഹചര്യത്തിൽ അസാധാരണമായ ഉത്തരവ് വേണം. ഇത് ആർ.ബി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ഐസക് കുറ്റപ്പെടുത്തി.

60 ശതമാനം പണം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനം ഫലപ്രദമല്ല. കേരളത്തിൻെറ വായ്പ പരിധി മൂന്ന് ശതമാനത്തിൽ നിന്ന് ആറ് ശതമാനമാക്കി ഉയർത്തുകയാണ് വേണ്ടത്.സാഹചര്യത്തിൻെറ ഗൗരവം ഉൾക്കൊള്ളാൻ ഇപ്പോഴും ആർ.ബി.ഐക്ക് സാധിച്ചിട്ടില്ലെന്നും ഐസക് കുറ്റപ്പെടുത്തി.

ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ വായ്പ അനുവദിച്ചത് നല്ല കാര്യമാണ്. കെ.എഫ്.സിക്കും(കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) കൂടുതൽ വായ്പ നൽകണം. കാർഷിക കടങ്ങൾ എഴുതി തള്ളുമോയെന്ന് ആർ.ബി.ഐ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട ഇടത്തരം ബാങ്കിങ് മേഖലകൾക്കായി 50,000 കോടി രൂപ ആർ.ബി.ഐ അനുവദിച്ചിരുന്നു. റിവേഴ്സ് റിേപ്പാ നിരക്ക് നാലു ശതമാനത്തിൽനിന്ന് 3.75 ശതമാനമായി കുറച്ചു. സംസ്ഥാനത്തിന് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക തുക അനുവദിച്ചതായും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Tags:    
News Summary - Thomas issac statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.