തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തി 10 വർഷം കൊണ്ട് അൺഎയ്ഡഡ് സ്കൂളുകളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. നിയമസഭയിൽ വോട്ട് ഒാൺ അക്കൗണ്ട് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 20 ശതമാനത്തോളം അൺഎയ്ഡഡ് മേഖലയിലാണ്. ഇത് 10 ശതമാനമാക്കി കുറക്കാൻ കഴിയുമോ എന്ന് നോക്കും.
ഇതിനായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തുക. ഒരു വർഷം കൊണ്ട് 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കും. ഇതിനായുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ)അംഗീകരിച്ച് കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
എന്നാൽ എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കി പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പൂർത്തിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനർഥം സർക്കാർ ഫണ്ട് മുഴുവൻ എയ്ഡഡ് സ്ഥാപനങ്ങൾക്ക് പമ്പ് ചെയ്യുമെന്നല്ല. ജനകീയ പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കോർപറേറ്റ് മാനേജ്മെൻറുകൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് ഇൗ സഹായം വേണ്ടിവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇൗ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് 14,000 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബിയിൽ അംഗീകാരം നൽകുമെന്ന് മന്ത്രി തോമസ് െഎസക് പറഞ്ഞു.
പദ്ധതികളുടെ ബിൽ എപ്പോൾ സമർപ്പിക്കുന്നോ അപ്പോൾ പണം ഒാൺലൈനായി കൈമാറും. ഇൗ വർഷത്തെ പദ്ധതി ചെലവ് 80 ശതമാനത്തിന് മുകളിൽ പോകും. പണം എങ്ങനെയെങ്കിലും മാർച്ച് 31നകം ചെലവഴിക്കാൻ ആരും സൂത്രവഴികൾ നോക്കേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പണം ലാപ്സാകില്ല. എങ്ങനെയെങ്കിലും തട്ടിക്കൂട്ടി പണം ചെലവഴിക്കാൻ ശ്രമിക്കേണ്ടതുമില്ല. അടുത്ത വർഷത്തേക്ക് കാരിഒാവർ ചെയ്യാം. സർക്കാർ വകുപ്പുകൾ ഭരണാനുമതി നൽകിയ പദ്ധതികളുടേത് ഇലക്ട്രോണിക് െലഡ്ജറിൽ രേഖപ്പെടുത്തിയാൽ ഫണ്ട് സുരക്ഷിതമാകും. മാർച്ച് 31നകം പൂർത്തിയായില്ലെങ്കിലും പദ്ധതിയുടെ നിർവഹണം ഏപ്രിൽ മുതൽ മുന്നോട്ടുകൊണ്ടുപോകാനും സർക്കാർ ഉേദ്ദശിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കർഷക പെൻഷനിൽ പകുതിയും കൊടുത്തുതീർത്തു. കേന്ദ്രം നടപ്പാക്കുന്ന ബേസിക് ഇൻകം സപ്പോർട്ട് സ്കീമിെൻറ മൂന്നിരട്ടി തുക ഇപ്പോൾ കേരളം നൽകുന്നുണ്ട്. ആരോഗ്യ പദ്ധതികൾ ഒന്നും നിർത്തലാക്കില്ല. പകരം സമ്പൂർണ ആരോഗ്യ പദ്ധതികൾ സംയോജിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.