അർബുദ മരുന്ന് മാറിനൽകിയ സംഭവം: കമ്പനിക്കെതിരായ നടപടിയിൽ കാലതാമസം പാടില്ല -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന അർബുദത്തിനുള്ള മരുന്ന് പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരായ നിയമനടപടി കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. അർബുദ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

പരാതിയെകുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കമീഷൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം ‘ടെമോസോളോമൈഡ് 100 എം.ജി’ എന്ന മരുന്ന് രോഗിക്ക് നൽകാൻ എടുത്തപ്പോൾ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തുകയായിരുന്നു.

Tags:    
News Summary - There should be no delay in action against the Cancer drug company - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.