ഷൊർണൂർ: ട്രെയിനുകളിൽ സഹയാത്രികരിൽനിന്ന് മോഷണം നടത്തൽ പതിവാക്കിയ അധ്യാപകൻ പ ിടിയിൽ. മലപ്പുറം പുലാമന്തോൾ ചെമ്മലശ്ശേരി തച്ചങ്ങാടൻ സെയ്തലവിയാണ് (36) പിടിയിലായ ത്. കാടാമ്പുഴ എ.യു.പി സ്കൂൾ അധ്യാപകനാണ്.
ഡിവൈ.എസ്.പി ഷറഫുദ്ദീെൻറ നേതൃത്വത്തിലുള്ള സ്ക്വാഡ് വ്യാഴാഴ്ച രാവിലെ 11ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെ സംശയ സാഹചര്യത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ നിരവധി എ.ടി.എം കാർഡുകളും ചെക്ക് ബുക്കുകളും കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കാര്യം ഏറ്റുപറഞ്ഞത്.
ജനുവരി അഞ്ചിന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലെ എസ്. ആറ് കമ്പാർട്ട്മെൻറിലെ യാത്രക്കാരനായ ആദർശിെൻറ ബാഗിൽനിന്ന് 13 പവൻ സ്വർണാഭരണങ്ങൾ, ഫെബ്രുവരി രണ്ടിന് നിലമ്പൂരിൽനിന്ന് പാലക്കാട്ടേക്കുള്ള യാത്രക്കാരനായ ഡോ. ഫെബിെൻറ 35,000 രൂപ, ഫോൺ, നാലിന് മംഗലാപുരം-തിരുവനന്തപുരം എസ്.11 കോച്ചിലെ യാത്രക്കാരനായിരുന്ന താമരശ്ശേരി ഗ്രാമീൺ ബാങ്ക് മാനേജരായ നന്ദകുമാറിെൻറ 1300 രൂപ അടങ്ങിയ പഴ്സും രണ്ട് എ.ടി.എം കാർഡുകളും ഒന്നര ലക്ഷം രൂപയുടെ ചെക്ക് ലീഫുകയും ഇയാൾ മോഷ്ടിച്ചിരുന്നു. ഇതിലെ എട്ടുപവൻ പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.