കോഴിക്കോട് : കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. ഇടുക്കി ജില്ലയിലെ, വട്ടവട ഗ്രാമപഞ്ചായത്തിൽ 2012 ൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.ആർ.ഷാജിയെയാണ് കുറ്റക്കാരനാണ് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ഒന്നരവർഷം കഠിന തടവിനും 55,000 രൂപ പിഴയും ശിക്ഷിച്ചത്.
2012 ൽ ഇടുക്കി ജില്ലയിൽ വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി.ആർ ഷാജി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ച കെട്ടിട ഉടമയിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് രജിസ്റ്റർ ചെയ്ത ഈ കേസിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി ആയിരുന്ന പി.ടി. കൃഷ്ണൻകുട്ടി രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി മുൻ വിജിലൻസ് ഡി.വൈ.എസ്.പി രതീഷ് കൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ. പിള്ള, കെ. ഉഷാകുമാരി എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.