തൃശൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്തത് ഹൈകോടതി നിർദേശ പ്രകാരമെന്ന് റവന്യു മന്ത്രി കെ. രാജൻ. പൊതുമുതൽ നശീകരണത്തിൽ കോടതി നിർദേശ പ്രകാരം മാത്രമേ ജപ്തി നടപടികൾ സാധിക്കൂ. ഇത് റവന്യു ചട്ടങ്ങളുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരാണ് നഷ്ടമുണ്ടാക്കിയതെന്ന് കണ്ടെത്തണം, കണ്ടെത്തിയാൽ ജപ്തി നടപടിക്രമം 734 ഉപയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കോടതി അതിനെ മറികടന്ന് നേരിട്ട് ജപ്തി നടപടി സ്വീകരിക്കാൻ പറഞ്ഞത് കൊണ്ട് നിലവിലെ നടപടികക്രമങ്ങൾ പാലിച്ചതെന്നും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.