കൊച്ചി: പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. പാർക്കിങ് അടക്കം പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സ്പെഷൽ കമീഷണർക്ക് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശവും നൽകി. ഇതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഉത്തരവ്.
അനധികൃതമായി പമ്പയിൽ പാർക്ക് ചെയ്ത 53 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. തിരക്കുള്ളപ്പോൾ അടിയന്തരാവശ്യത്തിന് ഉപയോഗിക്കുന്ന അഞ്ച് ബസുകൾക്ക് പമ്പയിൽ പാർക്കിങ് അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിലക്കലിൽ 10 കൗണ്ടറുണ്ട്. ഇതിൽ ഒരെണ്ണം മുതിർന്ന് പൗരന്മാർക്കുള്ളതാണ്.
നിലവിൽ 85,000 തീർഥാടകൾ പ്രതിദിനം ശബരിമല ദർശനം നടത്തുന്നുണ്ടെന്നും പമ്പയിലേക്ക് പ്രത്യേക സർവിസ് നടത്തുന്ന നിലവിലെ സാധാരണ സർവിസുകൾ തുടരുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.