കടല്‍ത്തീരത്തെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതി പിടിയിൽ

പാറശാല: പൊഴിയൂര്‍ പൊഴിക്കരയില്‍ സുഹൃത്തിനൊപ്പം കടല്‍ത്തീരത്തെത്തിയ കോളജ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിടിയിൽ.

പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജനാണ് (29) അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി പൊഴിയൂര്‍ സ്വദേശി ഐബിന്‍ (34), പെണ്‍കുട്ടിയുടെ സുഹൃത്ത് ശരത്ചന്ദ്രന്‍ (19) എന്നിവരെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഹാര്‍ബറുകളിലാണ് സാജന്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ട്രെയിനില്‍ വരുന്നതായി വിവരമറിഞ്ഞ് പൊഴിയൂര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിന്തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയപ്പോള്‍ പിടികൂടുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 14ന് രാത്രി പൊഴിയൂര്‍ പൊഴിക്കരയിലാണ് പീഡനം നടന്നത്. മാതാവിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ ശരത്ചന്ദ്രന്‍ പൊഴിക്കരയില്‍ വിളിച്ചു വരുത്തുകയായിരുന്നു.

അസ്വാഭാവിക ചുറ്റുപാടില്‍ ഇരുവരെയും കണ്ട മത്സ്യതൊഴിലാളികളായ സാജനും ഐബിനും യുവാവിനെ ഭീഷണിപ്പെടുത്തി മാറ്റിയശേഷം യുവതിയെ കത്തികാട്ടി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തിയ പ്രതികള്‍ വിളിക്കുമ്പോള്‍ എത്തണമെന്ന് ഭീഷണി നല്‍കിയാണ് വിട്ടയച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള മദ്യപാനത്തിനിടയില്‍ പ്രതികളുടെ ഫോണില്‍നിന്നുള്ള പീഡന ദൃശ്യം പുറത്തായതോടെ പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന മുടങ്ങിയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തെറ്റിദ്ധരിപ്പിച്ച് പെണ്‍കുട്ടിയെ രാത്രി പൊഴിക്കരയിലെത്തിച്ചത് ഗുരുതര കുറ്റമായതിനാലാണ് ശരത്ചന്ദ്രനെയും കേസില്‍ പ്രതിയാക്കിയത്. 

Tags:    
News Summary - The case of molesting a student who came to the beach: the first accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.