ഷിജി

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

ഗാന്ധിനഗര്‍: കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽകഴിഞ്ഞിരുന്നയാളെ അറസ്റ്റ് ചെയ്തു. വെമ്പള്ളി ചെമ്മനംപറമ്പിൽ വീട്ടിൽ ഷിജിയെയാണ് (54) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 2015ൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ തലയണയുടെ അടിയിൽനിന്നും 4800 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയുമായിരുന്നു.

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ.സിനോദ്, സി.പി.ഒമാരായ പ്രേംകുമാർ, സുജിത്ത് ആർ.നായർ, രഞ്ജിത്ത് ടി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The absconding accused is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.