താമരശ്ശേരി ആശുപത്രിയിലെ ഏഴ് ജീവനക്കാരുടെ കോവിഡ് ഫലം നെഗറ്റീവ്

കോഴിക്കോട്: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ കർണാടക സ്വദേശിനിയായ ഡോക്ടർക്ക് കോവിഡ് ബാധിച്ച പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ ഫലം നെഗറ്റീവ്. ഡോക്ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതോടെ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് കർണാടകയിൽ എത്തിയ ശേഷമാണെന്ന സംശയം ബലപ്പെടുന്നു.

 

കർണാടക സ്വദേശികളായ ഡോക്ടർ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ് ഇവർ കർണാടകയിലേക്ക് തിരികെ പോയത്. കർണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇതേതുടർന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരെയും ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ നാല് ഗർഭിണികളെയും ഉൾപ്പെടെ പത്ത് പേരെ ക്വാറൻറീനിലാക്കിയിരുന്നു. 

Tags:    
News Summary - thamarassery hospital covid test negative-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.