തലശ്ശേരി: സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി വടക്കുമ്പാട് പാറക്കെട്ട് സിന്ധുന ിവാസിൽ വടവതി പുരുഷുവിെൻറ മകൻ സി.വി. ഷിധിൻ (22) കൊല്ലപ്പെട്ട കേസിൽ ഒമ്പത് പ്രതികൾക ്ക് ജീവപര്യന്തം തടവും ലക്ഷം രൂപവീതം പിഴയും. സി.പി.എം പ്രവർത്തകരായ കാവുംഭാഗം കുന്നിന േരി മീത്തൽ വിപിൻ എന്ന ബ്രിട്ടോ (34), കാവുംഭാഗം രജീഷ് സ്മാരകത്തിന് സമീപം ചെറിയാണ്ടി ഹൗസി ൽ മിഗിൽലാൽ എന്ന കുഞ്ഞികാടപ്പൻ (28), കാവുംഭാഗം കളരിമുക്ക് കാർത്തികയിൽ എം. ധീരജ് എന്ന വടി (28), കൊളശ്ശേരി അംഗൻവാടിക്ക് സമീപം കൃഷ്ണ ഹൗസിൽ ദിൽനേഷ് (27), കാവുംഭാഗം നിഹാൽ മഹലിൽ സി.കെ. നിഹാൽ (26), കാവുംഭാഗം രജീഷ് സ്മാരകത്തിന് സമീപം ചെറിയാണ്ടി ഹൗസിൽ മിഥുൻ എന്ന മൊയ്തു (31), പെരുന്താറ്റിൽ മുള്ളൻ മാളി വൈശാഖം ഹൗസിൽ യു. ഷിബിൻ (26), കാവുംഭാഗം ആയാടത്ത് മീത്തൽ ദേവി നിവാസിൽ കെ. അമൽകുമാർ എന്ന ഡാഡു (25), കാവുംഭാഗം കുന്നിനേരി മീത്തൽ ഹൗസിൽ വി.കെ. സോജിത്ത് (25) എന്നിവരെയാണ് മൂന്നാം അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.
ജീവപര്യന്തം തടവിന് പുറമെ മറ്റു വകുപ്പുകൾ പ്രകാരം ഏഴുമാസം വേറെയും തടവുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികശിക്ഷ അനുഭവിക്കണം. പിഴസംഖ്യ മരിച്ച ഷിധിെൻറ ബന്ധുക്കൾക്ക് നൽകണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
2013 ഒക്ടോബർ നാലിന് രാത്രി പത്തരക്കാണ് കേസിനാസ്പദമായ സംഭവം. സി.പി.എം പ്രവർത്തകർ ചേരിതിരിഞ്ഞ് തുടങ്ങിയ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊളശ്ശേരി അയോധ്യ ബസ്സ്റ്റോപ്പിന് സമീപം തെരു റോഡിലാണ് ഷിധിൻ അടിയേറ്റ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷിധിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരു മണിക്കൂറിനകം മരിച്ചു. ഇൗ സംഭവത്തിന് തൊട്ടുമുമ്പ് രാത്രി ഒമ്പതോടെ പാറക്കെട്ടില്‍ സി.പി.എം അനുഭാവികളുടെ വീടും ബേക്കറിയും ആക്രമിക്കപ്പെട്ടിരുന്നു.
മൂന്നുപേർ സി.ഒ.ടി. നസീർ വധശ്രമക്കേസിലും പ്രതികൾ
തലശ്ശേരി: സി.പി.എം പ്രവര്ത്തകൻ വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ ഷിധിന്‍ (20) കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒമ്പത് പ്രതികളിൽ മൂന്നുപേർ തലശ്ശേരിയിലെ സി.ഒ.ടി. നസീർ വധശ്രമേക്കസിലും പ്രതികളാണ്. കാവുംഭാഗം കുന്നിനേരി മീത്തൽ വിപിൻ എന്ന ബ്രിട്ടോ (34), കാവുംഭാഗം രജീഷ് സ്മാരകത്തിന് സമീപം ചെറിയാണ്ടി ഹൗസിൽ മിഥുൻ എന്ന മൊയ്തു (31), കാവുംഭാഗം കുന്നിനേരി മീത്തൽ ഹൗസിൽ വി.കെ. സോജിത്ത് (25) എന്നിവരാണ് പ്രതികൾ. സി.ഒ.ടി. നസീർ വധശ്രമക്കേസിൽ രണ്ടുമാസം മുമ്പാണ് ഇവർ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.