തിരുവനന്തപുരം: സ്വപ്ന സുരേഷിെൻറ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ മരവിപ്പിക്കാൻ ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്കി. ഇവരുടെ ഒരു അക്കൗണ്ടിൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ്.ബി.ഐ ബാങ്ക് ലോക്കറില്‍നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരേത്ത 1.05 കോടി രൂപ ലോക്കറില്‍നിന്ന് കണ്ടെടുത്തിരുന്നു.
സ്വപ്നയിൽ ഇത്ര പണം എങ്ങനെ വന്നു എന്നതാണ് അന്വേഷിക്കുന്നത്. കള്ളക്കടത്ത് ഇടപാടിെൻറ തോത് കണക്കാക്കുമ്പോള്‍ തുച്ഛമായ തുക മാത്രമേ സ്വപ്നക്ക് ലഭിക്കാനിടയുള്ളൂ. അങ്ങനെയെങ്കില്‍ നേരത്തേ പിടിച്ചെടുത്ത ഒരു കോടി രൂപ മറ്റാരുടേതെങ്കിലുമാണോയെന്നും സംശയിക്കുന്നുണ്ട്. 45 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം കണ്ടെത്തിയതോടെയാണ് സ്വപ്നയുടെ എല്ലാ ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാന്‍ കത്ത് നല്‍കിയത്.
സ്വപ്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ഇടനിലക്കാരിയായിരുന്നെന്ന വിവരവും ലഭിച്ചിരുന്നു. അതിെൻറ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നതാണ് ഒരു കോടിയെന്ന് സ്വപ്ന ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.