തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലെ പ്രോജക്ടിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് നിയമനം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെയും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിനെയും സർക്കാർ ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ ഒാഫിസ് ദുരുപയോഗം ചെയ്തോ എന്നും അന്വേഷിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകും. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണമെങ്കിൽ അതിന് മാത്രമുള്ള കാരണങ്ങൾ വേണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന പരാതിയിൽ ഒാഫിസിൽനിന്ന് മാറ്റിനിർത്തി. മറ്റ് ഏതെങ്കിലുമുണ്ടെങ്കിൽ അന്വേഷണത്തിൽ തെളിയണം. ശിവശങ്കറിനോടുള്ള തെൻറ വിശ്വാസത്തിെൻറയോ വിശ്വാസക്കേടിെൻറയോ പ്രശ്നമല്ല ഇത്. ശിവശങ്കറിനുമേൽ നടപടിയെടുക്കണമെങ്കിൽ അതിന് വസ്തുത വേണം. അത് ഏതെങ്കിലും ആളുകൾ പറയുന്നതല്ല. അന്വേഷണഭാഗമായി കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ തെളിഞ്ഞാൽ കടുത്ത നടപടി ഉണ്ടാവും.
സ്വ്പന സുരേഷിനെക്കുറിച്ച് ഇൻലിജൻസിൽനിന്ന് അടക്കം ഒരു ഘട്ടത്തിലും റിപ്പോർട്ട് ഉണ്ടായിട്ടില്ല. കോൺസുലേറ്റ് ജനറലിെൻറ കൂടെയാണ് എല്ലാ സമയത്തും അവർ വന്നിട്ടുള്ളത്. അതിൽ അപാകത പറയാനാവില്ല. ആ പരിരക്ഷയോടെയാണ് അവർ കാര്യം നീക്കിയത്. പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെതിരെയും പൊലീസ് നടപടിയിലേക്ക് പോയ സാഹചര്യത്തിൽ കൺസൾട്ടൻസി സേവനങ്ങളിൽനിന്ന് അവരെ ഒഴിവാക്കുമോയെന്ന ചോദ്യത്തിന്, തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.