പുനലൂർ: കാടുകാണാൻ മോഹിച്ച് കടുവയും കരടിയും പുലിയും വിഹരിക്കുന്ന കാട്ടിലകപ്പെട് ട് ഒരു രാത്രി മുഴുവൻ കഴിയേണ്ടിവന്ന സുമേഷിന് ജീവൻതിരികെ കിട്ടിയത് മനോബലം ഒന്നുകൊ ണ്ടുമാത്രം. വനപാലകരും പൊലീസും നാട്ടുകാരുമടക്കം ചെങ്കുത്തായ കൊടുംകാട്ടിൽ രാത്രി മു ഴുവൻ അരിച്ചുപെറുക്കിയിട്ടും സുമേഷിനെ ആദ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ സുമേഷ് സ ുരക്ഷിതനായി കാടിറങ്ങിവന്നത് അതിശയമാെണന്നാണ് എല്ലാവർക്കും പറയാനുള്ളത്. അത്ര ത്തോളം വന്യമൃഗങ്ങളുടെയും രാജവെമ്പാല അടക്കം വിഷപ്പാമ്പുകളുടെയും ആവാസ കേന്ദ്രത്തിലാണ് യുവാവ് തനിച്ച് 14 മണിക്കൂറോളം കഴിച്ചുകൂട്ടിയത്.
കിഴക്കൻ മേഖലയിലെ കാഴ്ചകൾ കാണാൻ ബന്ധുവും സുഹൃത്തുമായ അജേഷുമൊത്ത് ബൈക്കിൽ ഞായറാഴ്ച രാവിലെ പത്തോടെയാണ് സുമേഷ് കോട്ടയത്തുനിന്ന് തിരിച്ചത്. തെന്മല ഡാം സന്ദർശിച്ചതിനുശേഷം ആര്യങ്കാവിലെത്തി വൈകീട്ട് മൂന്നോടെ റോസ്മലക്കുള്ള കാനനപാതയിലൂടെ യാത്ര തുടങ്ങി. രാജകൂപ്പ് മഞ്ഞത്തേരി ഭാഗത്തെത്തിയപ്പോൾ ബൈക്ക് നിർത്തി പ്രാഥമിക ആവശ്യത്തിനിറങ്ങിയതാണ് ഇരുവരും. അജേഷ് പാതയിൽ നിന്നപ്പോൾ സുമേഷ് കാട്ടിലേക്കിറങ്ങി.
കുറച്ചുദൂരം മുന്നോട്ടു പോയി. ഇതിനിടെ രണ്ടു കാട്ടുപോത്തുകളെ ദൂരെ കണ്ട് ഭയന്ന യുവാവ് രക്ഷക്കായി ഓടിയതോടെ കാട്ടിൽ വഴിതെറ്റുകയായിരുന്നു.
വിവരം മൊബൈലിലൂടെ സുഹൃത്തിനെയും പൊലീസിലും അറിയിച്ചു. ഇതിനിടെ മൊബൈൽ കവറേജും ഇല്ലാതായി. നേരമിരുട്ടും മുമ്പ് കുറെദൂരം നടന്നെങ്കിലും വനത്തിനു പുറത്ത് എത്താനായില്ല. കൂടുതൽ ഉൾവനത്തിലേക്കെത്തിപ്പെടുകയും ചെയ്തു. സന്ധ്യയായതോടെ ധൈര്യം കൈവിടാതെ ഷർട്ട് അഴിച്ച് മരത്തിൽ തൂക്കിയ ശേഷം ഒരു മരപ്പൊത്തിൽ കയറിയിരുന്നു.
അേന്വഷകരുടെ ശ്രദ്ധകിട്ടാനായി പലതവണ ഉറക്കെ കൂക്കി വിളിച്ചു. രാത്രി 11 ഓടെ മരത്തിനു സമീപം ഏതോ കാട്ടുമൃഗം എത്തിയതിനെ കമ്പും കല്ലും കൊണ്ട് എറിഞ്ഞ് ഓടിച്ചു. പിന്നീട് മരത്തിെൻറ മുകളിൽ കയറി ഉറങ്ങാതെ നേരം പുലരുംവരെ ഇരുന്നു.
ഇതിനിടെ പുലിയടക്കം മറ്റ് മൃഗങ്ങൾ ഈ ഭാഗത്ത് എത്താതിരുന്നത് രക്ഷയായി. നേരം പുലർന്നതോടെ മരത്തിൽ നിന്നിറങ്ങി കുറെദൂരം നടന്ന് പുൽമേടും അരുവിയും ഉൾെപ്പട്ട ഭാഗത്തെത്തി. ഇവിടെയുള്ള നടപ്പാതയിലൂടെ കുറെ ദൂരം നടന്നേപ്പാൾ റോസ്മല റോഡിലെത്തി. ഈ സമയം യുവാവിനെ അന്വേഷിച്ച് ഒരു സംഘം ബൈക്കിൽ അവിടെ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.