സുബി സുരേഷിന്‍റെ വേർപാട് കരൾ മാറ്റിവെക്കാനിരിക്കെ; സംസ്കാരം നാളെ

ആലുവ: രോഗം ഗുരുതരമായ സാഹചര്യത്തിൽ കരൾ മാറ്റിവെക്കാനിരിക്കെയാണ് സിനിമ, ടെലിവിഷൻ, മിമിക്രി താരമായ സുബി സുരേഷിന്‍റെ വേർപാട് സംഭവിച്ചത്. ജനുവരി 28നാണ് കരൾ രോഗത്തെ തുടർന്ന് സുബിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു.

പ്ലാസ്മ ചികിത്സയെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. കരൾ നൽകാൻ അടുത്ത ബന്ധു സന്നദ്ധതയും അറിയിച്ചു. എന്നാൽ, സുബിയുടെ ശരീരം പ്രതികൂലമായാണ് പ്രതികരിച്ചത്.

കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ ആശുപത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയും ഇന്ന് സംസ്ഥാന ആരോഗ്യ ബോർഡ് അനുമതി നൽകാനും ഇരിക്കുകയായിരുന്നു. കുറച്ചു ദിവസമായി സുബിയുടെ ഹൃദയത്തെയും വൃക്കയെയും രോഗം ബാധിച്ചു തുടങ്ങിയിരുന്നു.

പലപ്പോഴും മരുന്നുകളോട് ശരീരം പ്രതികരിക്കാത്ത സ്ഥിതിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.

സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വരാപ്പുഴയിൽ

ഇന്ന് രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബി സുരേഷ് അന്തരിച്ചത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. രാവിലെ എട്ട് മണി മുതൽ വരാപ്പുഴയിലെ വീട്ടിൽ പൊതുദർശനം. തുടർന്ന് 10 മണി മുതൽ 3 വരെ വാരാപ്പുഴ പുത്തൻപ്പള്ളി ഹാളിൽ പൊതുദർശനം. തുടർന്ന് വൈകിട്ട് മൂന്നു മണിക്ക് ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Tags:    
News Summary - Subi Suresh's passing away as he is about to undergo a liver transplant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.