തൃശൂർ: കോവിഡ് ചികിത്സയിലെ ആയുർവേദ സാധ്യതകളെ കൂടെപ്പിടിച്ച് ആരോഗ്യ വകുപ്പ്. കോവിഡ് പ്രതിരോധ പദ്ധതികളിൽ ആയുർവേദം ഫലപ്രദമാണെന്ന് ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചിരുന്നു.
സംസ്ഥാന ആയുർവേദ കോവിഡ് 19 റെസ്പോൺസ് സെല്ലിെൻറ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മുന്നിൽ പരസ്യപ്പെടുത്താതിരുന്ന പഠനഫലമാണ് നിയമസഭയിൽ കെ.കെ. രമയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി വീണ ജോർജ് വെളിപ്പെടുത്തിയത്. മാത്രമല്ല ആയുർവേദത്തിെൻറ അടിസ്ഥാന ഗവേഷണ പ്രവർത്തനങ്ങൾക്ക് ട്രാൻസ് ഡിസിപ്ലിനറി ഹബ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനവും അതിെൻറ തുടർനടപടികളും ആരോഗ്യവകുപ്പിൽ സജീവമാവുകയും ചെയ്തു.
പഠനങ്ങൾ അന്താരാഷ്ട്ര ജേണലുകളിലേക്ക് അയച്ചിട്ടുണ്ടെന്നും അതിനാലാണ് പഠന വിവരങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നും മന്ത്രി നിയമസഭ മറുപടിയിൽ നൽകിയിരുന്നു. അതേസമയം, സംസ്ഥാന കോവിഡ് കർമസേനയിൽ ആയുർവേദ വിദഗ്ധരെ ഉൾപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ആധുനിക മരുന്ന് ചികിത്സക്കാരുടെ (മോഡേൺ മെഡിസിൻ) പിടിയിലാണെന്ന ഇതര ചികിത്സ വിഭാഗങ്ങളുടെ ആരോപണം ഈയടുത്ത കാലം വരെ ശക്തമായിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജിെൻറ വെളിപ്പെടുത്തൽ ആയുർവേദം ശാസ്ത്രമല്ലെന്ന പ്രചാരണം ഉയർത്തുന്ന ഒരുവിഭാഗത്തിെൻറ വായടപ്പിച്ചെന്ന മറുവാദമുയർത്തി സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ പ്രതിരോധ പദ്ധതിയായ അമൃതം, ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ്രോഗികളുടെ ആയുർവേദ ചികിത്സ പദ്ധതി ഭേഷജം, കോവിഡാനന്തര ചികിത്സ പദ്ധതി 'പുനർജനി' എന്നിവയെ കേന്ദ്രീകരിച്ച പഠനമാണ് 2020 മേയ് മുതൽ നടന്നത്. ഇതിൽ അമൃതം പഠന റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ കോവിഡ് ചികിത്സക്ക് നേരത്തേ ആയുർവേദ വിഭാഗത്തിന് അനുമതി നൽകിയത്.
തുടർന്ന് ഫണ്ടും ലഭ്യമാക്കി. ഇതിനിടെ ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികളിലെ ആയുർവേദ ചികിത്സ പദ്ധതിയായ 'ഭേഷജ'ത്തിെൻറ രണ്ടാംഘട്ട പഠന സർവേ തുടങ്ങി. 21 ദിവസം നിരീക്ഷിച്ച് രോഗികളിലെ മാറ്റം വിലയിരുത്തുന്ന പഠനപ്രവർത്തനത്തിെൻറ ആദ്യഘട്ടമാണ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.