ഈരാറ്റുപേട്ട: പരസ്യ മദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് ക്രൂരമർദനം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട തലപ്പലം സ്വദേശി പി.സി. സുഭാഷ് ചന്ദ്ര ബോസിനാണ് മർദനമേറ്റത്. അക്രമദൃശ്യങ്ങൾ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നൽകി. സംഭവത്തിൽ പ്രദേശവവാസിയായ മാർട്ടിൻ അടക്കം 10 പേർക്കെതിരെ കേസെടുത്തു.
ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യ മദ്യപാനമാണ് മർദനത്തിന് വഴിവച്ചത്. പരസ്യ മദ്യപാനം പൊലീസിൽ അറിയച്ചതിലെ വൈരാഗ്യമാണ് എസ്.ടി പ്രമോട്ടറായ സുഭാഷിനെ ഒരു സംഘം മർദിക്കാൻ കാരണമായതെന്ന് എഫ്.ഐ.ആറിയിൽ പറയുന്നു.
അക്രമം കണ്ട് ഓടിയെത്തിയ സുഭാഷിന്‍റെ മാതാപിതാക്കളെയും സഹോദരിമാരെയും സംഘം മർദിച്ചു. അതേസമയം, സുഭാഷ് ചന്ദ്രബോസും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച് എതിർ വിഭാഗവും പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.