തിരുവനന്തപുരം: ഓണാഘോഷത്തിെൻറ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വിലയിരുത്തി. ക്രമസമാധാനചുമതലയുള്ള മുതിര്‍ന്ന ഓഫിസര്‍മാർ, ജില്ല പൊലീസ് മേധാവികൾ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഡി.ജി.പി നിർദേശങ്ങള്‍ നല്‍കിയത്.
കോവിഡ് പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷവും പരമാവധി ചുരുക്കിയേ സംഘടിപ്പിക്കാവൂ. സദ്യ മുതലായവ വീടുകള്‍ക്ക് അകത്തുതന്നെ നടത്തണം.
ബീച്ചുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉത്സവകാലത്ത് അടച്ചിട്ടുപോകുന്ന വീടുകളില്‍ പൊലീസിെൻറ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
രാത്രി പരിശോധനകള്‍ കര്‍ശനമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മോഷ്ടാക്കള്‍ക്ക് എതിരെ പൊലീസ് ജാഗ്രത പാലിക്കും. അന്തർസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തും.
പൊതുസ്ഥലങ്ങളില്‍ സൈക്കിളിലും ബൈക്കിലുമുള്ള പിങ്ക് പൊലീസ് പട്രോളിങ് വ്യാപകമാക്കും. ജനമൈത്രി ബീറ്റിെൻറയും വനിതാ സെല്ലുകളുെടയും പ്രവര്‍ത്തനം കൂടുതല്‍ വൈവിധ്യവത്കരിക്കാനും ഡി.ജി.പി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.