വർക്കല: ജീവിതംകൊണ്ടും അധ്യാപനംകൊണ്ടും സമൂഹത്തിനാകെ പ്രകാശവും പ്രതീക്ഷയും നൽകിയ ശ്രീനാരായണഗുരു സമാധാനത്തിെൻറ പ്രവാചകനാണെന്ന് ശ്രീലങ്കൻ പാർലമെൻറ് സ്പീക്കർ കാരു ജയസൂര്യ. 85ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവത്കരിക്കപ്പെട്ട വലിയൊരു ജനസമൂഹത്തിന് സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കടക്കാൻ വഴിയൊരുക്കുകവഴി ഗുരു അവരുടെ ആരാധനപാത്രമായി. ജാതിവ്യവസ്ഥക്കെതിരെ ശക്തമായ നിലപാടുകളുമായാണ് ഗുരു സാമൂഹിക നവോത്ഥാനം സാധ്യമാക്കിയത്. സനാതന മൂല്യങ്ങൾക്ക് വേണ്ടിയും അടിച്ചമർത്തപ്പെട്ടവരുടെ ആരാധന സ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുമായി നിലകൊണ്ട ഗുരു ഇന്ത്യകണ്ട മഹാനായ നവോത്ഥാന നായകനാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിയും മതവും ഇന്ന് ലോകത്താകമാനം പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യാതിഥി ആയിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പതിറ്റാണ്ടുകൾക്ക് മുേമ്പ മുൻകൂട്ടി കണ്ടാണ് ഗുരു സാഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശങ്ങൾ പകർന്നുതന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുമുള്ള പൗരെൻറ സ്വാതന്ത്ര്യത്തെയും അവകാശത്തെയും നിയന്ത്രിക്കുന്നതിനും വിലക്കുന്നതിനും ഭരണകൂടം ശ്രമിക്കുന്നത് ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.