കണ്ണൂർ: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് വെള്ളിയാഴ്ച നടക്കും. ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവർ റിമാൻഡിൽ കഴിയുന്ന കണ്ണൂർ സ്പെഷൽ സബ് ജയിലിലാണ് പരേഡ് നടക്കുക. ഷുഹൈബിനൊപ്പം വെേട്ടറ്റ നൗഷാദ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിയേണ്ടത്. ഇരുവരും കോൺഗ്രസ് പ്രവർത്തകരാണ്. ഇതിനകം വിവാദമായി മാറിയ ഷുഹൈബ് കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നിർണായകമാണ്.
ആകാശ് തില്ലേങ്കരിെയയും റിജിൻരാജിനെയും തിരിച്ചറിയുകയും അക്രമിസംഘത്തിൽ ഇരുവരും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളായ നൗഷാദും റിയാസും മൊഴി നൽകിയാൽ കോൺഗ്രസ് നടത്തുന്ന സമരത്തിെൻറ മുനയൊടിയും. പിടികൂടിയത് ഡമ്മി പ്രതികളെയാണെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് കെ. സുധാകരെൻറ നിരാഹാരസമരം. ആകാശിനെയും റിജിൻരാജിനെയും ദൃക്സാക്ഷികൾ തിരിച്ചറിയുന്നില്ലെങ്കിൽ കേസ് ദുർബലമാകും.
പൊലീസ് കുറ്റപത്രം സമർപ്പിച്ചാലും വിചാരണവേളയിൽ ആകാശിനും റിജിൻരാജിനും രക്ഷപ്പെടാനുള്ള വഴി തുറക്കുന്ന നടപടിയായി അതുമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.