കോഴിക്കോട്: ആര്‍.എസ്.എസ് വിചാരിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാന്‍ കഴിയില്ളെന്ന് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി ശോഭ സുരേന്ദ്രന്‍. മംഗളൂരുവില്‍ വഴി തടയുമെന്ന് ആര്‍.എസ്.എസ് പ്രഖ്യാപിച്ചിട്ടില്ളെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും നേതാവ് തെരുവില്‍ പറയുന്നതൊന്നും ആര്‍.എസ്.എസിന്േറതായി വ്യാഖ്യാനിക്കാന്‍ കഴിയില്ല.
മംഗളൂരുവില്‍ പിണറായിയുടെ കാല്‍ കുത്താന്‍ സമ്മതിക്കില്ളെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞില്ളേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അദ്ദേഹം ആര്‍.എസ്.എസുകാരനാണെങ്കിലും വാര്ത്തസമ്മേളനത്തിലൊന്നും അല്ലല്ളോ പറഞ്ഞതെന്നായിരുന്നു ശോഭ സുരേന്ദ്രന്‍െറ മറുപടി. വാര്‍ത്തസമ്മേളനത്തില്‍ പറയുന്നതു മാത്രമാണോ പാര്‍ട്ടിയുടെ നിലപാടെന്ന അടുത്ത ചോദ്യത്തില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറി. കാലില്‍ പാദസരമണിഞ്ഞ പ്രതിപക്ഷ നേതാവാണ് കേരളത്തിലുള്ളതെന്നും അവര്‍ പരിഹസരിച്ചു. പാദസരം ധരിക്കുന്നത് അത്ര മോശമായ കാര്യമാണോയെന്ന ചോദ്യത്തിന് പുരുഷന്മാര്‍ ധരിക്കുന്ന കാര്യമാണ് ഉദ്ദേശിച്ചതെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.