കണ്ണൂർ: ചികിത്സപ്പിഴവിെൻറ ദുരന്തമായി മകൾ മരിച്ചതറിഞ്ഞതുമുതൽ ഹൃദയം തക ർന്നുപോയ പിതാവ് ഇനി സങ്കടവുമായി ആരുടെയും മുന്നിൽ വരില്ല. മകളുടെ മരണത്തിൽ വേദനിച്ച് നീതികിട്ടാതെ വിങ്ങിപ്പൊട്ടിയ കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടി മസ്കത്തിൽ ഹൃദയസ്തംഭനംമൂലം മരിച്ചതറിഞ്ഞ് ഞെട്ടുകയാണ് അദ്ദേഹത്തെ അറിയുന്നവർ. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മകളുടെ മരണത്തെ തുടർന്ന് പാതിതളർന്ന ആ പിതാവിെൻറ ഹൃദയം പൂർണമായി നിലച്ചത്. നാട്ടിലെ സാമൂഹിക പ്രവർത്തകൻ ആയിരുന്ന അബൂട്ടി മകളുടെ മരണശേഷം മസ്കത്തിലെ ബിസിനസ് ഒഴിവാക്കിയെങ്കിലും വിസയുടെ കാലാവധി തീരുന്നതിനാൽ പുതുക്കാൻ വേണ്ടി രണ്ടാഴ്ച മുമ്പാണ് പോയത്.ചികിത്സപ്പിഴവ് വരുത്തി ഉന്നതങ്ങളുടെ പിൻബലത്തോടെ നിയമത്തിന് മുന്നിലെത്താതെ മറഞ്ഞുനിൽക്കുന്നവരെ തേടി ഇനി പിതാവിെൻറ രോഷവും ധീരമായ നിയമപോരാട്ടവുമായി അബൂട്ടി വരില്ല.
മസ്കത്തിൽ അബൂട്ടി ഹൃദയസ്തംഭനംമൂലം മരിച്ചുവെന്നറിയുന്നവരുടെ മനസ്സിലെല്ലാം മകളെയോർത്ത് കഴിഞ്ഞ രണ്ടു വർഷമായി വേദനിച്ചോടിയ അബൂട്ടിയുടെ ചിത്രമാണ് നിറഞ്ഞുനിൽക്കുന്നത്. ഒരു പിതാവിനും ഇങ്ങനെയൊരു വിധി വരരുതേ എന്നവർ പ്രാർഥിക്കുകയാണ്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന അബൂട്ടിയുടെ മകൾ ഷംന തസ്നീം 2016 ജൂലൈ 18നായിരുന്നു മരിച്ചത്. മകളെ ഡോക്ടറായി കാണാനാഗ്രഹിച്ച ഒരച്ഛന് മുന്നിൽ ചികിത്സപ്പിഴവുമൂലം മരിച്ച മകളുടെ ചേതനയറ്റ ശരീരമെത്തിയപ്പോൾതന്നെ ആ മനസ്സ് പാതിതളർന്നിരുന്നു. എന്നിരുന്നാലും, മകൾക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ അദ്ദേഹം നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. മരിച്ചത് ചികിത്സപ്പിഴവുമൂലമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത് അബൂട്ടി നടത്തിയ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ്. പനിയെ തുടര്‍ന്ന് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽനിെന്നടുത്ത കുത്തിവെപ്പാണ് ഷംനയുടെ ജീവന്കവര്ന്നത്.
സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ ഡോ. ജില്‍സ് ജോര്‍ജ്, ഡോ. കൃഷ്ണമോഹന് എന്നിവരുള്‍പ്പെടെ 15 പേര് കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗുരുതരമായ ചികിത്സപ്പിഴവാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിക്ക് മതിയായചികിത്സ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ചും മെഡിക്കല്‍ ബോര്‍ഡിെൻറ അപ്പെക്സ് ബോര്‍ഡും ചൂണ്ടിക്കാട്ടി. മകൾ നഖം മുറിക്കുേമ്പാൾപോലും ഒരു മുറിവ് പറ്റിയാൽ പിടയുന്ന പിതാവായ തനിക്ക് ഇൗ ദുരന്തം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് അബൂട്ടി എറണാകുളത്ത് വാർത്തസമ്മേളനത്തിൽ പൊട്ടിക്കരയുകയുണ്ടായി. ക്രൈംബ്രാഞ്ച് കുറ്റക്കാരെ കണ്ടെത്തിയിട്ടും നടപടികളുണ്ടായില്ല എന്നതാണ് ഒടുവിലും അബൂട്ടിയുടെ ദുഃഖം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.