കൊച്ചി: കെ.ടി.യു, ഡിജിറ്റൽ സർവകലാശാലകളിൽ താൽകാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ ഗവർണറുടെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. താൽകാലിക വി.സി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ച്.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അതാണിപ്പോൾ തള്ളിയിരിക്കുന്നത്.
താൽകാലിക വി.സിമാരുടെ കാലാവധി ആറുമാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയും ചെയ്തു. ഇതോടെ ഡിജിറ്റൽ സർവകലാശാല വി.സി സിസ തോമസിനെയും കെ.ടി.യു വി.സി കെ. ശിവപ്രസാദിനെയും മാറ്റേണ്ടി വരും.
സ്ഥിര വി.സിയെ നിയമിക്കാനുള്ള കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർഥികളുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ സ്ഥിര വി.സി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തൽകാലം സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.