കൊച്ചി: എസ്.ബി.ഐ അധികൃതരുടെ വീഴ്ചമൂലം ബാങ്കിങ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന് നെന്ന് ആരോപിക്കുന്ന പൊതുതാൽപര്യഹരജി പിഴസഹിതം ഹൈകോടതി തള്ളി. വിവരങ്ങൾ ചോർന ്ന സംഭവത്തെക്കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽ മണ്ണ സ്വദേശി ഷഹീർ അലി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് 10,000 രൂപ പിഴയടക്കണമെന്ന നിർദേശത്തോടെ തള്ളിയത്.
എസ്.ബി.ഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ബാങ്കിെൻറ സെർവറിൽനിന്ന് ചോർന്നെന്നും ഒാൺലൈൻ ഇടപാടുകൾ തടസ്സപ്പെട്ടെന്നുമുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. എസ്.ബി.ഐ ജനറൽ മാനേജർ അഞ്ചുകോടി രൂപ കേരള ലീഗൽ സർവിസ് അതോറിറ്റിക്ക് (കെൽസ) പിഴയായി നൽകാൻ നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സെർവറിൽ ഇവ സുരക്ഷിതമാണെന്നും എസ്.ബി.ഐ വിശദീകരിച്ചു. ജനുവരി 31ന് ഹൈദരാബാദ് സെൻററിലെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് ചില സാങ്കേതികതടസ്സങ്ങൾ ഉണ്ടായതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും വ്യക്തമാക്കി. തുടർന്ന് ഹരജിക്കാരനോട് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. തുടർന്നാണ്, അനാവശ്യഹരജിയാണ് നൽകിയതെന്ന് വിലയിരുത്തി പിഴയടക്കാൻ ഉത്തരവിട്ടത്. മൂന്നാഴ്ചക്കകം 10,000 രൂപ കെൽസക്ക് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.