തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ഉറപ്പായതിനെ തുടർന്ന് ഡിവൈ.എസ്.പി ഹരികുമാര്‍ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് കൂട്ടുപ്രതിയായ, കീഴടങ്ങിയ സുഹൃത്ത് ബിനുവിെൻറ മൊഴി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കീഴടങ്ങിയ ബിനു ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകൻ മുഖേന കീഴടങ്ങാൻ സന്നദ്ധനായാണ് ഹരികുമാർ വീട്ടിലേക്ക് പോയതെന്നാണ് ബിനുവിെൻറ മൊഴി. സനൽകുമാർ മരിച്ചെന്ന വിവരം ഉറപ്പിച്ചതോടെ രക്ഷപ്പെട്ട ഹരികുമാർ ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നു. ഇരുവരും വീട്ടില്‍നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവിൽ പോയി. തൃപ്പരപ്പിലെത്തി രമേശിനെയും കൂട്ടി മധുരയിലും അവിടെ നിന്ന് കണാടകയിലെ ധർമസ്ഥല വരെയും യാത്ര ചെയ്തു. ഒളിവിൽ പോകുന്നതിനുമുമ്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുെന്നന്നും ബിനു പറഞ്ഞു.
വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകെൻറ ഉപദേശം. ആ ആത്മവിശ്വാസത്തിലാണ് ഒളിവിൽ പോയത്. തുടർച്ചയായ യാത്ര പ്രമേഹരോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്ന് ബിനു പറയുന്നു. അന്വേഷണം ശക്തമായി നടക്കുെന്നന്നും അറസ്റ്റ് ഉറപ്പാണെന്നും വിവരം ലഭിച്ചതോടെ ദീർഘകാലം ഒളിവിൽ താമസിക്കാമെന്ന പ്രതീക്ഷ ഉപേക്ഷിച്ചു. പണവും തീർന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചു.
കർണാടകയിൽനിന്ന് ചെങ്കോട്ട വഴി കല്ലമ്പലത്തെ ഹരികുമാറിെൻറ വീട്ടിലെത്തി. അറസ്റ്റിലായാൽ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞിരുന്നതായും ബിനു മൊഴി നല്കി. രാത്രി കല്ലമ്പലത്തെ വീടിനു സമീപം ഹരികുമാറിനെ ഇറക്കിവിെട്ടന്നും മൊഴിയിലുണ്ട്.
തെൻറ മകനെയും സഹായം നൽകിയ ലോഡ്ജ് മാനേജർ സതീഷ്കുമാറിനെയും അറസ്റ്റ് െചയ്തതും ഹരികുമാറിെൻറ സഹോദരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും മനസ്സിലാക്കിയാണ് തങ്ങൾ കീഴടങ്ങാൻ ശ്രമിച്ചതെന്നും ഹരികുമാർ എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നറിയില്ലെന്നും ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.