കടലിനക്കരെ കോവിഡിനോട് പൊരുതി ജയിച്ച് സക്കീർ

കാളികാവ്: ‘‘കോവിഡ് ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ ജീവൻ തിരിച്ചുകിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. എങ്ങനെയെങ്കിലും ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നായിരുന്നു അപ്പോൾ ചിന്ത. രോഗം ഭേദമായി ക്വാറൻറീനിൽ കഴിയുമ്പോൾ ഏറെ ആശ്വാസം തോന്നുന്നു.’’ 

ജിദ്ദയിൽ കോവിഡിനെ അതിജീവിച്ച കാളികാവ് അടക്കാകുണ്ടിലെ വാടയിൽ സക്കീർ കോവിഡ് രോഗാനുഭവത്തിൻെറ ഭീതിപ്പെടുത്തുന്ന ദിനങ്ങൾ ഓർത്തെടുക്കുകയാണ്. ഇപ്പോൾ രോഗം ഭേദമായി ജിദ്ദയിലെ സ്വന്തം താമസസ്ഥലത്ത് ക്വാറൻറീനിൽ കഴിയുകയാണ് ഈ അൻപതുകാരൻ
 
കഴിഞ്ഞ ഏപ്രിൽ 15ന് നേരിയ പനി അനുഭവപ്പെട്ടനെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും പനിക്കുള്ള ചികിത്സയാണ് ലഭിച്ചത്. ശാരീരിക അസ്വസ്ഥത വർധിച്ചതോടെയാണ്​ ജിദ്ദ നാഷനൽ ആശുപ്രതിയിലേക്ക് മാറ്റിയത്. ജിദ്ദ പച്ചക്കറി മാർക്കറ്റിൽ നിന്നാണ് സക്കീറിന് രോഗം ബാധിച്ചത്. 

സ്വയം ചികിത്സ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് സക്കീർ പറഞ്ഞു. സൗദിയിൽ ദിനം പ്രതി രോഗികൾ കൂടി വരികയാണെന്നും രോഗലക്ഷണങ്ങൾ ചെറുതാണെങ്കിൽ പോലും ആശുപത്രിയിലെത്തണമെന്നും സക്കീർ പറയുന്നു.

ജോലി നഷ്ടപ്പെടുത്താതെ പ്രതിസന്ധിയെ അതിജീവിച്ച് പ്രവാസ ലോകത്തു തന്നെ പിടിച്ചുനിൽക്കണമെന്നും നാട്ടിലെ പരിമിതികൾ തിരിച്ചറിയണമെന്നുമാണ് പ്രവാസികളോട് സക്കീറിന് പറയാനുളളത്. 26 വർഷം പ്രവാസം പൂർത്തിയാക്കിയെങ്കിലും സൗദിയിലെ ബിസിനസിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നാണ്​ സക്കീർ പറയുന്നത്. നിലമ്പൂർ കരുളായി സ്വദേശി സമിനയാണ് ഭാര്യ. 
 

Tags:    
News Summary - sakeer fought againsr covid 19 -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.