പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട അടൂർ സ്വദേശി കൃഷണപ്രസാദ്, കൊല്ലം കരുനാഗപ്പള്ളി സ്വദേശി മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് 50 പേരുടെ ഫോട്ടോകൾ ഉള്‍പ്പെടുത്തിയുള്ള ആല്‍ബം തയാറാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കൂടുതൽ പേരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.
ചിത്തിര ആട്ടവിശേഷസമയത്ത് മകെൻറ കുഞ്ഞിന് ചോറൂണിനായി സന്നിധാനത്ത് എത്തിയ തൃശൂർ വടക്കൂട്ട് രവിയുടെ ഭാര്യ ലളിത ബന്ധുക്കൾക്കൊപ്പം എത്തിയത്. കെട്ട് നിറക്കാതെ ദർശനത്തിനായുള്ള വഴിയിലൂടെ നീങ്ങിയ ഇവർക്കെതിരെ കൈയേറ്റശ്രമം ഉണ്ടാവുകയായിരുന്നു.
ദർശനത്തിനെത്തിയ സ്ത്രീക്ക് 50 വയസിൽ താഴെയാണ് പ്രായം എന്നാരോപിച്ചാണ് ഇരുനൂറോളം പേർ ചേർന്ന് ഇവരെ തടഞ്ഞത്. അക്രമികൾ ഇവരെ മർദിക്കുകയും ചെയ്തിരുന്നുവെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.