ശബരിമല ദർശനത്തിനെത്തിയ യുവതിയുടെ വീട് തല്ലി തകർത്തു

കൊച്ചി: ശബരിമല ദർശനത്തിനായി പോയ യുവതിയുടെ വീട് തല്ലി തകർത്തു. നടിയും മോഡലുമായ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയുടെ വീടാണ് ആർ.എസ്.എസ് പ്രവർത്തകർ തകർത്തത്. ബി.എസ്.എൻ.എൽ ജീവനക്കാരിയാണ് രഹ്ന ഫാത്തിമ.

എറണാകുളം പനമ്പള്ളി നഗറിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. പുലർച്ചെ 6.50ഓടെ പമ്പയിൽ നിന്ന് നീലിമല വഴിയാണ് ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ടത്. രഹ്ന ശബരിമലയിലേക്ക് പോകുന്ന കാര്യം ഭർത്താവ് മനോജ് ശ്രീധർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

രഹ്ന ഫാത്തിമയുടെ ഫ്ലാറ്റിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ച്


വീടിൻെറ ചില്ലുകളും കസേരകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്.

രഹ്നാ ഫാത്തിമ ബി.എസ്.എൻഎൽ ഔദ്യോഗിക ജോലി നിർവഹണത്തിന്റെ ഭാഗമായല്ല അവിടെ എത്തിയതെന്നും അവരെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നും ബി.എസ്.എൻഎൽ അധികൃതർ അറിയിച്ചു. ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായ രഹ്ന തൃശൂർ പൂരത്തിൽ ആദ്യമായി പെൺപുലി വേഷം കെട്ടിയിരുന്നു.

Tags:    
News Summary - sabarimala women entry Rehna Fathima House attacked- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.