തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ ബി.ജെ.പി-ആർ.എസ്.എസും കോൺഗ്രസും നടത്തുന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയെ മുന്നിൽനിർത്തി എൽ.ഡി.എഫ് മറുപടി പറയും. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ സംഘടിപ്പിച്ചും സർക്കാർ നിലപാട് വിശദീകരിക്കുന്ന ലഘുലേഖ വിതരണം ചെയ്തുമാകും ഇടതുമുന്നണിയുടെ പ്രതിരോധം. സർക്കാർ നിലപാടും നവോത്ഥാന പാരമ്പര്യവും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്തസമ്മേളനത്തെ വ്യാഴാഴ്ച ചേർന്ന എൽ.ഡി.എഫ് സംസ്ഥാന സമിതി പ്രശംസിച്ചു. അതേസമയം, ശബരിമലക്ക് വരുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞതിന് പിന്നാലെ ഡി.ജി.പി നടത്തിയ പ്രസ്താവന എടുത്തുചാട്ടമായെന്ന് സി.പി.െഎ നേതൃത്വം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പെങ്കടുക്കുന്ന മൂന്ന് പൊതുയോഗങ്ങൾ ശബരിമല ഉൾപ്പെട്ട പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സംഘടിപ്പിക്കും. മറ്റ് ജില്ലകളിൽ എൽ.ഡി.എഫ് നേതാക്കളും മന്ത്രിമാരും ഉൾപ്പെടുന്ന പൊതുയോഗങ്ങൾ നടത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്തും ഇൗമാസം 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും പൊതുയോഗം നടക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇൗ മാസം 30 നകം പൊതുയോഗങ്ങൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. എൽ.ഡി.എഫ് ജില്ല കമ്മിറ്റികൾ ചേരും. പഞ്ചായത്തുതലം വരെ യോഗം വിളിക്കും. താഴെതലത്തിൽ വിപുല കുടുംബയോഗങ്ങൾ വിളിക്കും. ആർ.എസ്.എസ്-ബി.ജെ.പിയും കോൺഗ്രസും വിധിയുടെ മറവിൽ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി കുഴപ്പം സൃഷ്ടിക്കുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഗൗരവമില്ലാതെയുള്ള കോൺഗ്രസിെൻറ നിലപാട് അപകടകരമാണ്. ശബരിമലയിൽ പോകാൻ താൽപര്യമുള്ള സ്ത്രീകൾക്ക് പോകാമെന്നാണ് എൽ.ഡി.എഫ് നിലപാട്. പ്രതിഷേധ സമരത്തിൽ പെങ്കടുക്കുന്നവർ എല്ലാ കാര്യവും മനസ്സിലാക്കിയാവണം പെങ്കടുക്കുന്നത് എന്നില്ല. ദേവസ്വംബോർഡ് പ്രസിഡൻറിന് സ്ത്രീ പ്രവേശനത്തിന് വിരുദ്ധമായ നിലപാടാണെന്ന ആക്ഷേപം വ്യാഖ്യാനമാണ്. പ്രസിഡൻറ് തികച്ചും സ്വതന്ത്രമായാണ് കാര്യം വിശകലനം ചെയ്യുന്നത്. തന്ത്രിമാർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽനിന്ന് പിന്മാറിയതിനോട്, ജനാധിപത്യ സംവിധാനത്തിൽ ചർച്ചക്ക് എപ്പോഴും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.