ശബരിമല: വൃശ്ചികപ്പുലരിയിൽ ഭക്തിസാന്ദ്രമായി ശബരിമല. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ ഭൂരിഭാഗം പേരും ദർശനം നടത്തി മടങ്ങി. മണ്ഡലകാലത്തിെൻറ ആദ്യ ദിവസമായ തിങ്കളാഴ്ച ൈവകീട്ട്വരെ 993 പേർ ദർശനം നടത്തി. തമിഴ്നാട്, കർണാടക, ആന്ധ്ര സ്വദേശികളാണ് ആദ്യദിനം എത്തിയവരിലധികവും.
പുതുതായി ചുമയലയേറ്റ മേൽശാന്തി വി.കെ. ജയരാജ് പോറ്റി പുലർച്ച അഞ്ചിന് നടതുറന്ന് ദീപംതെളിച്ചു. തുടർന്ന് തീർഥാടകരെ കയറ്റിവിട്ടുതുടങ്ങി. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ആന്ധ്ര സ്വദേശി ശിവശങ്കരനാണ് ആദ്യം പതിനെട്ടാംപടി ചവിട്ടിയത്. ആദ്യ രണ്ടുമണിക്കൂറിനകം 350 പേർ പടിചവിട്ടി. ഉച്ചയോടെ ദർശനം നടത്തിയവരുടെ എണ്ണം 500 കവിഞ്ഞു. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം അനുവദിച്ചത്. 1000 പേർക്കാണ് ഒരുദിവസം ബുക്ക് ചെയ്യാവുന്നത്.
തുലാമാസപൂജ സമയം മുതലാണ് പ്രതിദിനം 1000 പേർ എന്ന നിലയിൽ വെർച്വൽ ക്യൂ സംവിധാനം ഏർെപ്പടുത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.