പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ നവംബര്‍ 30 അര്‍ധരാത്രിവരെ നീട്ടി. നവംബര്‍ 15ന് അര്‍ധരാത്രി നിലവിൽവന്ന നിരോധനാജ്ഞയാണ് നീട്ടിയത്. നിരോധനാജ്ഞ തീർഥാടനകാലം മുഴുവൻ തുടരണമെന്ന് പത്തനംതിട്ട എസ്.പി, കലക്ടർ പി.ബി. നൂഹിന് റിപ്പോർട്ട് നൽകിയിരുന്നു.
സന്നിധാനത്തും നിലക്കലിലും ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച് കൂട്ടനാമജപവും പ്രതിഷേധവും സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടുന്നതെന്ന് കലക്ടർ ഉത്തരവിൽ പറയുന്നു.ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും ഇത് ബാധകമായിരിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നീ സ്ഥലങ്ങളിൽ 11 ദിവസമായി നിരോധനാജ്ഞയാണ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയെങ്കിലും 4 ദിവസത്തേക്കു മാത്രമാണു ദീർഘിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.