പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പിതാവിനൊപ്പം എത്തിയ 12 വയസുകാരിയെ പൊലീസ് പമ്പയിൽ വെച്ച് തടഞ്ഞു. തമിഴ്‌ന ാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടി ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ ആധാർ കാർഡ് പരിശോ ധിച്ച വനിതാ പൊലീസ് കുട്ടിയെ കൺട്രോൾ റൂമിലേക്ക് കൊണ്ടുപോയി. ശേഷം പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിട്ടു.
10 നും 50 വയസിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് പമ്പയിൽ നിന്നുതന്നെ പരിശോധിച്ച ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്.
യുവതീ പ്രവേശന വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നായി നിരവധി സ്ത്രീകൾ ദർശനത്തിനായി എത്തുന്നുണ്ട്. തിങ്കളാഴ്ച ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിലെ മൂന്നു സ്ത്രീകളെ പൊലീസ് തിരിച്ചയച്ചിരുന്നു. ഞായറാഴ്ച ആന്ധ്രപ്രദേശിലെ വിജയവാഡയിൽ നിന്നും പത്തോളം യുവതികളാണ് എത്തിയത്. ഇവരെയും പൊലീസ് പമ്പയില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.