ബി.ജെ.പിയിലേക്കില്ലെന്ന് ആവർത്തിച്ച് എസ്. രാജേന്ദ്രൻ

ദേവികുളം: പ്രകാശ് ജാവ്ദേക്കറെ കണ്ട ശേഷം തുടർ ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ല. നേരത്തെ പറഞ്ഞിട്ടുള്ള നിലപാട് തന്നെയാണ് ഇപ്പോഴും. രണ്ട് മൂന്ന് വർഷമായി ബി.ജെ.പി മാത്രമല്ല, മറ്റു പല പാർട്ടികളും ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലെ വാർത്തകൾ എന്നെ ബാധിക്കുന്ന വിഷയമല്ല. പാർട്ടി ആരെയും ദ്രോഹിക്കില്ല. പക്ഷേ, പാർട്ടിയെ മറയാക്കി ദ്രോഹിക്കുന്നവരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറെ ഡൽഹിയിൽ പോയി എസ്. രാജേന്ദ്രൻ കണ്ടിരുന്നു. തുടർന്ന്, സി.പി.എമ്മുമായി അകൽച്ചയിലുള്ള രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതിനിടെ, മൂന്നാറിൽ എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവെൻഷനിൽ എസ്. രാജേന്ദ്രൻ പങ്കെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - s rajendran repeatedly saying that he will not join the BJP Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.